മഴ പെയ്തു തോരുമ്പോള്‍: ക്ഷത്രീയ ക്ഷേമ സഭാ രജത ജൂബിലി അവാര്‍ഡ്‌

ഒരു കവിതാ വധം

കവിതയെന്നാല്‍ ചൊല്ലുവാനാകേണം ചൊല്ലുവാനൊരീണം വേണം കേള്‍ക്കുവാനിമ്പമുള്ളോരു താളവും വീണ്ടും ചൊല്ലുവാന്‍ കെല്പു കാട്ടുന്ന രൂപവും നൂറു നൂറു താളുകള്‍ കാച്ചിക്കുറുക്കിയ വരികള്‍ ആശയങ്ങളവയരങ്ങില്‍, ഹൃത്തില്‍ നുരഞ്ഞു പൊന്തേണം, അഗ്നിസ്പുലിംഗങ്ങളായി അറിവിന്‍ വെള്ളിനക്ഷത്രങ്ങളായി തെളിഞ്ഞു കത്തേണം എങ്കിലവയ്‌ക്കെല്ലാം പേരുകള്‍ കവിതയെന്നാകേണം പറയുന്നതെല്ലാം കവിതായാകുന്നതെങ്ങിനെ മൂളുന്നതെല്ലാം പാട്ടാകുന്നതെങ്ങിനെ തേങ്ങലുകളെല്ലാം വ്യഥകളാകുന്നതെങ്ങിനെ ആശയങ്ങളെല്ലാം കവിതകളാകുന്നതെങ്ങിനെ നടന്നാല്‍ അതിനോട്ടമെന്ന് പറയുവതെങ്ങിനെ ഗദ്യവും പദ്യവുമെല്ലാമോരോ ജന്മമല്ലേ? കവിതയെന്നാലതില്‍ കവിത വേണ്ടേ നാട്ടാരേ…! കവിതയെന്ന സത്യവും കടം കഥയെന്ന പ്രശ്‌നവും കവിതയെന്നു പേരും, പറയുവാന്‍ മാത്രം […]