Dr ഈദിഅമീന്‍ BKMS [DAC]

നാട്ടിലെ തുലാവര്ഷത്തിനേക്കാള്‍ എത്രയോ ഭീകരമായ കാലാവസ്ഥ, ആലങ്കാരികമായി പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും കാറ്റ് ചൂളം  വിളിക്കുന്നതും ആലിപ്പഴം പൊഴിയുന്നതും എല്ലാം നേരില്‍ കാണുന്നു.  ശെരിക്കും പറഞ്ഞാല്‍ ഇത് ചൂളം വിളി ആയിരുന്നില്ല. ഒരു തീവണ്ടിയുടെ ചൂളം വിളിക്ക് സംഗീതാത്മകത ഉണ്ടായാല്‍ എങ്ങിനെയിരിക്കും ..?എന്നാണു ഞാന്‍ ചിന്തിച്ചു പോയത്. മുറ്റത്ത്പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ആരോ കല്ലെറിയുന്ന പോലെ ഉള്ള ശബ്ദം കേട്ടാണ് വെളിയിലേയ്ക്ക് ഓടി ചെന്നത്. കാര്‍ മുഴുവനും രണ്ട് ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുളള കല്ലുകള്‍ പോലത്തെ ഐസ് കട്ടകള്‍ വീണ് ഒരുതരം മനോഹര കാഴ്ച അനുഭവിച്ചു. അപ്പോഴും വീശിയടിക്കുന്ന കാറ്റിന്റെ ശതിയില്‍ അടി തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചു ക്കൊണ്ട് ഉള്‍വലിഞ്ഞു.  ശരീരത്തിന് ചൂട് പകരാന്‍ അടുക്കളയിലേയ്ക്ക്. ‘ബാബര്ചി’യോട് [കുക്ക്] തുടര്‍ന്ന് വായിക്കുക...

ഹര്‍ത്താലും ലാസ്റ്റ് ലഞ്ചും…പിന്നെ എമെര്‍ജിംഗ് കേരളയും…!

അങ്ങിനെ ഒരു ഹര്‍ത്താല്‍ കൂടി കഴിഞ്ഞു..
ഹര്‍ത്താല്‍ ആണ് ഞങ്ങള്‍ക്ക് ഓണം, വിഷു, പുതുവര്‍ഷം.. ക്രിസ്തുമസ്, ഈദ്‌ എല്ലാം…
1886 മെയ്‌ ഒന്ന് മുതല്‍ അമേരിക്കയിലെ  ചിക്കാഗോ തെരു വീഥി കളില്‍ അലയൊലികള്‍ ഉയര്‍ത്തിയ  മുദ്രാവാക്യം
8 മണിക്കൂര്‍  ജോലി,  8 മണിക്കൂര്‍ വിനോദം.8 മണിക്കൂര്‍ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കില്‍, ഇതേവരെ ഞങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണത്.  അതുകൊണ്ട് തന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിനം ഹര്‍ത്താല്‍ ദിവസം മാത്രം ആയി മാറിയിരിക്കുന്നു
അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും  അമ്മൂമ്മയും മുതല്‍ എല്ലാവരും സമാധാനമായി ഒന്നിച്ചിരുന്നു ആഹാരം കഴിക്കുന്ന ദിവസം..,
തമാശകളും ഒളിയമ്പുകളും ഒക്കെക്കൊണ്ട്‌ ഊണിനു തന്നെ സ്വാദ് കൂടുന്ന ദിവസം… തുടര്‍ന്ന് വായിക്കുക...

ഒരു ചക്ക പുരാണം..!

ഇന്ന് രാവിലെ അങ്ങിനെയും സംഭവിച്ചു…!
അവര്‍ പണിക്കു വന്നു. കനത്ത മഴ….
പണി നടക്കില്ല. ഞാനും സന്തോഷിച്ചു എന്താണെന്നോ..?
പണിക്ക് വന്നത് ഒന്‍പതരയ്ക്ക്.. എനിക്ക് ദേഷ്യം ഇമ്മിണിയല്ല വന്നത്..
മഴ എന്നെ സഹായിച്ചല്ലോ ന്ന സന്തോഷം ചില്ലറ ആയിരുന്നില്ല.
അവര്‍ പോകാനൊരുങ്ങുമ്പോള്‍ ഒരു ഐഡിയ….
അതേയ് ബിനോയ്‌ സൂക്ഷിക്കണം ട്ടോ..ഡെങ്കിപനിയൊക്കെ..
ഉം സര്‍…. തുടര്‍ന്ന് വായിക്കുക...

കഷണ്ടിപുരാണം…!!

വിവാഹം കഴിഞ്ഞു ഏഴാം നാളില്‍ തന്നെ ഭാര്യാ സമേതനായി  ധാക്കയില്‍ തിരിച്ചെത്തി രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവിടുത്തെ സത്ക്കാരങ്ങള്‍. സത്കാരങ്ങല്‍ക്കെല്ലാം ഒടുവില്‍ ക്ഷീണം കൊണ്ടും സന്തോഷം കൊണ്ടും തളര്‍ന്നുറങ്ങിയ എന്നെ ചായയുമായി വിളിച്ചുണര്‍ത്തിയത്ത് കലാം എന്ന കുക്ക് ആണ്. ഭാര്യയ്ക്ക് വിളിച്ചുണര്‍ത്താന്‍ മടിയോ അതോ പേടിയോ..?, ആ ദൌത്യം അവള്‍ കലാമിനെ ഏല്പിച്ചതാണോ അതോ കലാം തന്റെ അവകാശം വിട്ടുകൊടുക്കഞ്ഞതാണോ എന്നറിയില്ല. കലാം എല്ലാ കാര്യത്തിലും കൃത്യ നിഷ്ഠയുള്ള ജോലിക്കാരനാണ് ഞാന്‍ തല ഒന്ന് തിരിച്ചാല്‍ അവനറിയാം എന്താണ് ഞാന്‍ നോക്കുന്നതെന്ന്.നിരക്ഷരനെങ്കിലും സൂക്ഷ്മപടു. എന്റെ കുക്ക്. ബംഗ്ലാദേശില്‍ ഭക്ഷണത്തിനായി ഒരുപാട് കഷ്ടപ്പെട്ട സമയത്ത് എന്നോടൊപ്പം കൂടിയ ആള്‍. [കലാമിനെകുറിച്ചു വിശദമായി എന്തെല്ലാം എഴുതാനുണ്ട്.] തുടര്‍ന്ന് വായിക്കുക...

അഭിമുഖം: എഴുത്തനുഭവം…

 തുടര്‍ന്ന് വായിക്കുക...

ഗുരോ നമിക്കുന്നു..!

എന്തെല്ലാമാണ് ഇവിടുത്തെ മാദ്ധ്യമങ്ങള്‍ വിളമ്പിയത്..? അങ്ങ് ആകെപ്പാടെ ഒറ്റപ്പെടുന്നു..,( ഐ) ഗ്രൂപ്പ് കാര്‍ പോര്‍ വിളിക്കുന്നു, (എ) ഗ്രൂപ്പില്‍ നിന്ന് തന്നെ ഒറ്റപ്പെടുന്നു, ഇപ്പോള്‍ കെ സി ജോസെഫും ആന്റോ ആന്റണി യും മാത്രമേ കൂടെയുള്ളൂ, ആന്റണി കൈയൊഴിഞ്ഞു, രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ചിരിക്കുന്നു, സോണിയയും ഒഴിഞ്ഞു മാറുന്നു.,ഗവര്‍ണര്‍ പോലും അങ്ങേയ്ക്കെതിരെ ഹൈക്കമാന്‍ഡ്നു റിപ്പോര്‍ട്ട്‌ അയക്കുന്നു.. എന്തിനേറെ; തങ്ങളോടു പോലും ആലോചിക്കാതെയാണ്പട്ടാളത്തെ വിളിച്ചത് എന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും എം എം ഹസനും പരാതികള്‍ പരസ്യമായി പറയുന്നൂ ., ആര്‍ ബാലകൃഷ്ണപിള്ള പണ്ടേ ഇടഞ്ഞതാണ്., ഒടിവില്‍ കേട്ടത് ലീഗും മാറി ചിന്തിക്കുന്നു, ഇനി കൊണ്ഗ്രെസ്സിനെ കാക്കുന്നില്ല, വേണ്ടി വന്നാല്‍ പാര്ളമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയത്രേ, എന്‍ എസ എസും എസ എന്‍ ഡി പിയും വാളെടുത്തു നില്‍ക്കുന്നു, ഇത്രയ്ക്കൊക്കെ ഒറ്റപ്പെട്ട അങ്ങയുടെ ആസന്നമായ വീഴ്ച കാണാന്‍ ഉള്ള കെല്‍പില്ലാതെ പുതുപ്പള്ളി പള്ളിയില്‍ എന്നും മെഴുകുതിരി കത്തിക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് മുന്‍പില്‍ ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ കെ കരുണാകരനെയും ആന്റണിയെയും പണ്ട് ദ്രോഹിച്ചത് തിരിഞ്ഞ് കൊത്തുന്നു എന്നൊക്കെ, എന്തെല്ലാം ആണ് ദുഷ്ട്ടന്മാര്‍ എഴുതി പിടിപ്പിച്ചത്. തുടര്‍ന്ന് വായിക്കുക...

ഹിമാലയന്‍ എഗ്ഗ് ബുര്‍ജി

ക്രിക്കറ്റ്‌ കളി കഴിഞ്ഞ്‌ ഓടിക്കിതച്ചുവന്ന ഉണ്ണി ഒന്നു വിശ്രമിച്ചു. പരവേശം മാറ്റുവാനായി ഒരു മൊന്ത വെള്ളം എടുത്ത്‌ ഒറ്റ നില്‍പ്പില്‍ കണ്‌ഠനാളത്തിലേയ്‌ക്ക്‌ കമഴ്‌ത്തി. വിശപ്പടക്കുവാനുള്ള ത്വരയോടെ അടുക്കളയിലേയ്‌ക്ക്‌ പാഞ്ഞു. ആകെ ഒന്നു പരതിനോക്കി. ചോറ്‌ റെഡി. അമ്മയുടെ ഒരു സ്ഥിരം വിഭവമായ പരിപ്പുകറി കണ്ടു. അമ്മ അതിന്‌ പേരിട്ടിരിയ്‌ക്കുന്നത്‌ `ദാല്‍ മക്കനി’ എന്നാണ്‌. മിസ്സിസ്‌ മേനോന്‍ അറിയപ്പെടുന്ന പാചകവിദഗ്‌ദയാണ്‌. എത്രയെത്ര പുരസ്‌കാരങ്ങളാണ്‌ ആ വകയില്‍ ഷോകേസില്‍ നിറഞ്ഞിരിക്കുന്നത്‌. ഇന്നും അമ്മ ലയണ്‍സ്‌ ക്ലബിന്റെ പാചകമത്സരത്തില്‍ പങ്കെടുക്കുവാന്‍ പോയിരിക്കുന്നു. തുടര്‍ന്ന് വായിക്കുക...